കേന്ദ്രസര്‍ക്കാരിന്റെ 2021-22 വര്‍ഷത്തെ ബജറ്റില്‍ കര്‍ഷക ക്ഷേമ പദ്ധതികള്‍ക്കായി പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അടക്കം സെസ് ഏര്‍പെടുത്തി. പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് 4 രൂപയുമാണ് കൂടുക. എന്നാല്‍ ഇവയുടെ എക്‌സൈസ് ഡ്യൂട്ടി തതുല്യമായി കുറച്ചതിനാല്‍ വില കൂടില്ല.

സ്വര്‍ണം, വെളളി കട്ടികള്‍ക്ക് 2.5 ശതമാനവും മദ്യത്തിന് 100 ശതമാനവും സെസ് ഏര്‍പെടുത്തി. ക്രൂഡ് പാം ഓയിലിന് 17.5 ശതമാനം, സോയാബീന് 20%, സൂര്യകാന്തി എണ്ണയ്ക്ക് 20%, ആപ്പിളിന് 35%, കല്‍ക്കരിക്കും ലിഗ്‌നൈറ്റിനും 1.5% യൂറിയ അടക്കമുളള നിര്‍ദിഷ്ട വളങ്ങള്‍ക്ക് 5%, പയറിന് 40%, കാബൂളി കടലയ്ക്ക് 30%, ബംഗാള്‍ കടല-50%, പരിപ്പ് -20%, പരുത്തി-5 % എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തി. കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിനാല്‍ ഇതില്‍ ഭൂരിപക്ഷത്തിനും ഏര്‍പെടുത്തിയിട്ടുളള സെസ് ഉപഭോക്താവിനെ നേരിട്ട് ബാധിക്കില്ലെന്നാണ് സര്‍കാരിന്റെ വിശദീകരണം.