ജയ്പുര്‍: രാജസ്ഥാനിലെ ഭില്‍വാരയില്‍ വ്യാജമദ്യം കഴിച്ച് നാല് പേര് മരിച്ചു. ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
ഈ മാസം സംസ്ഥാനത്ത് രണ്ടാമത്തെ വ്യാജമദ്യ ദുരന്തമാണിത്. രണ്ടാഴ്ച മുമ്ബ് ഭരത്പൂര്‍ ജില്ലയില്‍ വ്യാജമദ്യം കഴിച്ച് ഏഴ് പേര് മരിച്ചിരുന്നു.
സംഭവത്തില്‍ മണ്ഡല്‍ഗഡ് പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഗജേന്ദ്ര സിംഗ് പറഞ്ഞു