ന്യൂഡല്‍ഹി: സദസ്സില്‍ ആസ്വദിക്കുന്നവരെ മാത്രം ഉദ്ദേശിച്ചുള്ള തമാശയേ താന്‍ പറഞ്ഞുള്ളൂവെന്നും അതിെന്‍റ പേരില്‍ കോടതിയോട് മാപ്പു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്റ്റാന്‍റപ് കൊമേഡിയന്‍ കുനാല്‍ കംറ. റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചതിനെ കുറിച്ച്‌ ട്വിറ്ററില്‍ നടത്തിയ രൂക്ഷ പ്രതികരണത്തിന് ലഭിച്ച കോടതിയലക്ഷ്യ നോട്ടീസിന് മറുപടിയിലാണ് കുനാല്‍ കംറ വീണ്ടും നിലപാട് കടുപ്പിച്ചത്.

”തമാശ പറയുന്നതിന് പ്രതിരോധം ആവശ്യമില്ല. ഈ തമാശകള്‍ ഒട്ടും യഥാര്‍ഥമല്ല. അങ്ങനെയാണെന്ന് അവകാശവാദവുമില്ല. പലയാളുകളും തങ്ങളെ ചിരിപ്പിക്കാത്ത തമാശകള്‍ കേള്‍ക്കാന്‍ നില്‍ക്കാറില്ല. രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശകരെ അവഗണിക്കുംപോലെ അവര്‍ ഇവയെയും അവഗണിക്കും”- സുപ്രീം കോടതി കഴിഞ്ഞ ഡിസംബറില്‍ നല്‍കിയ കോടതിയലക്ഷ്യ നോട്ടീസിന് മറുപടിയായി നല്‍കിയ സത്യവാങ്മൂലം പറയുന്നു.

അശോക് ഭൂഷണ്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഡിസംബര്‍ 18നാണ് കംറക്ക് നോട്ടീസ് നല്‍കിയത്. നിരവധി പേര്‍ നല്‍കിയ പരാതികളിലായിരുന്നു കോടതി നോട്ടീസ്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിച്ച പരമോന്നത കോടതി കംറയുടെ സത്യവാങ്മൂലത്തിന് പരാതിക്കാരുടെ മറുപടി അറിയാന്‍ രണ്ടാഴ്ചത്തേക്ക് വാദംകേള്‍ക്കല്‍ നീട്ടി. അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലിെന്‍റ അനുമതിയോടെ അഭിഭാഷകരടക്കം എട്ടുപേരാണ് പരാതിക്കാര്‍.

”ജുഡീഷ്യല്‍ ഓഫീസുകള്‍ ഉള്‍പെടെ ഭരണഘടനാ ഓഫീസുകള്‍ തമാശയില്‍നിന്ന് സംരക്ഷണം അറിയാത്തവയാണെന്ന് താന്‍ വിശ്വസിക്കുന്നു. പ്രബലരായ വ്യക്തികളും സ്ഥാപനങ്ങളും വിമര്‍ശനവും ആക്ഷേപവും സഹിഷ്ണുതയോടെ സ്വീകരിക്കാന്‍ കരുത്ത് കാണിച്ചില്ലെങ്കില്‍ തടവിലാക്കിയ കുറെ കലാകാരന്‍മാരുടെയും മടിയില്‍ ലാളിച്ചുവളര്‍ത്തുന്ന നായ്ക്കളുടെയും നാടായി നാം ചുരുങ്ങും”. മധ്യപ്രദേശ് കോടതി ആഴ്ചകളായി തടവിലിട്ട് ഇനിയും ജാമ്യം ലഭിക്കാത്ത കലാകാരന്‍ മുനവര്‍ ഫാറൂഖിയുടെ സംഭവം ”രാജ്യത്ത് അസഹിഷ്ണുതയുടെ വളരുന്ന സംസ്കാരത്തിെന്‍റ’ തെളിവാണെന്നും സത്യവാങ്മൂലം പറയുന്നു.

ഇതിെന്‍റ പേരില്‍ ലക്ഷ്മണ രേഖ കടന്നുവെന്ന് പറഞ്ഞ് തെന്‍റ ഇന്‍റര്‍നെറ്റ് സേവനം കോടതി എക്കാലത്തേക്കും അവസാനിപ്പിച്ചാല്‍ ‘കശ്മീരി ചങ്ങാതിമാരെ’ പോലെ താനും എല്ലാ ആഗസ്റ്റ് 15നും ‘ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ” സന്ദേശം അയക്കുന്ന ആളായി മാറാന്‍ സന്തോഷമേയുള്ളൂ’വെന്നും കംറ പറയുന്നു.

”പല വിഷയങ്ങളിലും പല കോടതികളുടെയും തീരുമാനങ്ങളില്‍ വിയോജിപ്പുണ്ട്”. പക്ഷേ, തീരുമാനം എന്തായാലും അവയെ പുഞ്ചിരിയോടെ താന്‍ സ്വീകരിക്കും”.

”ഈ വിഷയത്തില്‍ സുപ്രീം കോടതി ബെഞ്ചിനെ താന്‍ മോശമായി കാണില്ല. കാരണം അത് കോടതിയലക്ഷ്യമായി മാറും. പീഡിതര്‍ക്ക് ആശ്വാസമാകുകയും സുഖിച്ചിരിക്കുന്നവര്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുകയെന്ന കോമഡിയുടെ തത്ത്വമാണ് താന്‍ പാലിച്ചതെന്നും’ സത്യവാങ്മൂലം വ്യക്തമാക്കുന്നു.

തെന്‍റ ട്വീറ്റുകള്‍ ലോകത്തെ ഏറ്റവും കരുത്തുറ്റ കോടതിയുടെ അടിത്തറ ഇളക്കാന്‍ മാത്രം തെന്‍റ ട്വീറ്റുകള്‍ക്ക് ശേഷിയില്ലെന്നും കംറ പറയുന്നു.