ന്യൂഡല്‍ഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കരുതെന്ന് പ്രതിപക്ഷത്തോട് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച്‌ പ്രസംഗം ബഹിഷ്കരിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. കോണ്‍ഗ്രസ്, ആര്‍ജെഡി, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ്, ആര്‍എസ്പി, പിഡിപി, എംഡിഎംകെ, എഐയുഡിഎഫ്, കേരള കോണ്‍ഗ്രസ് (എം), എന്‍സിപി, ജെകെഎന്‍സി, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, സമാജ് വാദി പാര്‍ട്ടി, എന്നീ പ്രതിപക്ഷ പാര്‍ട്ടികളാണ് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് സംയുക്തമായി അറിയിച്ചിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവര്‍ സംയുക്ത പ്രതിപക്ഷത്തിന്‍റെ ഒപ്പം അല്ലെങ്കിലും പ്രസംഗം ബഹിഷ്കരിക്കും. ശിരോമണി അകാലിദളും പ്രസംഗം ബഹിഷ്കരിക്കും.എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് പാര്‍ലമെന്‍ററികാര്യാ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടു വന്നത് സംസ്ഥാനങ്ങളുമായി ഒരു തരത്തിലുള്ള കൂടിയാലോചനകളും നടത്താതെയാണ് . ഇക്കാര്യത്തില്‍ ഒരു ദേശീയ സമവായം രൂപീകരിക്കുകയോ, കര്‍ഷക സംഘടനകളുമായി ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. ബില്ലുകള്‍ പാസാക്കിയത് പാര്‍ലമെന്‍റ് ചട്ടങ്ങളെ തന്നെ മറികടന്നാണ്. ബില്ലുകള്‍ പാസാക്കിയത് പ്രതിപക്ഷത്തെ ബലപ്രയോഗത്താല്‍ അകറ്റി നിര്‍ത്തിയാണ്.