ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ മുത്തൂറ്റ് ഫിനാന്‍സിെന്‍റ ഹൊസൂര്‍ ശാഖയില്‍നിന്ന് പട്ടാപ്പകല്‍ തോക്ക് കാണിച്ച്‌ ഭീഷണിപ്പെടുത്തി ജീവനക്കാരെ കെട്ടിയിട്ട് 7.41 കോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ചു. ഹൊസൂര്‍ ബസ്സ്റ്റാന്‍ഡിന് സമീപം ജനത്തിരക്കേറിയ ബഗലൂര്‍ റോഡിലെ കെട്ടിടത്തില്‍ ഒന്നാം നിലയിലുള്ള സ്ഥാപനത്തില്‍ വെള്ളിയാഴ്ച രാവിലെ പത്തിനാണ് സംഭവം.

ആറംഗ സായുധ മുഖംമൂടി സംഘം ശാഖ മാനേജര്‍ ഉള്‍പ്പെടെ നാല് ജീവനക്കാരെ തോക്കും കത്തികളും  കാണിച്ച്‌ ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു. ജീവനക്കാരെ മര്‍ദിച്ച്‌ കൈകാലുകള്‍ കെട്ടിയിട്ട് വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചു. പിന്നീട്, താക്കോലുകള്‍ കൈക്കലാക്കി ലോക്കറുകള്‍ കൊള്ളയടിച്ച്‌ സംഘം രക്ഷപ്പെടുകയായിരുന്നു.

മാനേജര്‍ ശ്രീനിവാസ രാഘവ, ജീവനക്കാരായ മാരുതി, പ്രശാന്ത്, രാജേന്ദ്രന്‍ എന്നിവരാണ് ആക്രമണത്തിനിരയായത്. 25,091 ഗ്രാം സ്വര്‍ണവും 96,000 രൂപയും നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. സ്വര്‍ണാഭരണങ്ങള്‍ മൂന്ന് ബാഗുകളില്‍ നിറച്ച്‌ പ്രതികള്‍ ബൈക്കുകളിലാണ് രക്ഷപ്പെട്ടത്. പിന്നീട് വന്ന ചില ഉപഭോക്താക്കളാണ് ജീവനക്കാരെ രക്ഷിച്ചത്.

പൊലീസ് പരിശോധന നടത്തുന്നു

എസ്.പി ബണ്ടി ഗംഗാധറിെന്‍റ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. സ്ഥാപനത്തിനകത്തും പുറത്തുമുള്ള സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

വടക്കേ ഇന്ത്യയില്‍നിന്നെത്തിയ കൊള്ളസംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ജീവനക്കാരെയും ചോദ്യം ചെയ്തു. പ്രതികളെ പിടികൂടാന്‍ അഞ്ച് പ്രത്യേക പൊലീസ് ടീമുകളെ നിയോഗിച്ചതായി എസ്.പി അറിയിച്ചു.

ഇതിനിടെ സ്വര്‍ണം പണയംവെച്ച ഇടപാടുകാര്‍ സ്ഥാപനത്തിനു മുന്നില്‍ തടിച്ചുകൂടി ബഹളംവെച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് ഇടെപട്ട് ഇവരെ ആശ്വസിപ്പിച്ച്‌ പറഞ്ഞയക്കുകയായിരുന്നു