തിരുവനന്തപുരം: കാലിക്കറ്റ്‌ സര്‍വകലാശാലക്കു പിന്നാലെ കേരള സര്‍വകലാശാലയിലും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു. ഇതുസംബന്ധിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സ്റ്റാഫ് സ്ഥിരംസമിതി കണ്‍വീനര്‍ അധ്യക്ഷനായ ഉപസമിതിയെ സിന്‍ഡിക്കേറ്റ് ചുമതലപ്പെടുത്തി. 

സിന്‍ഡിക്കേറ്റ് അജണ്ടയില്‍ മുന്‍കൂട്ടി ഉള്‍ക്കൊള്ളിക്കാതെയാണ് വിഷയം യോഗം ചര്‍ച്ച ചെയ്തത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ 10 വര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനെ ചുവടുപിടിച്ചാണ് കേരളയിലും സ്ഥിരപ്പെടുത്തല്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. 10 വര്‍ഷമായി ദിവസ വേതനത്തിലും കരാര്‍ അടിസ്ഥാനത്തിലും ജോലി നോക്കുന്ന നൂറോളം ജീവനക്കാരാണ് സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി സി.പി.എമ്മിലും സര്‍വകലാശാല സിന്‍ഡിക്കേറ്റിലും സമ്മര്‍ദം ചെലുത്തുന്നത്.

സര്‍വകലാശാല ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ നിയമന വിജ്ഞാപനമിറക്കാന്‍ പി.എസ്.സിക്ക് കഴിയുന്നില്ല. കാലിക്കറ്റ്‌ സര്‍വകലാശാല താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരിക്കുകയാണ്.

സിവില്‍ സൈപ്ലസില്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം

തൃശൂര്‍: സംസ്ഥാന സിവില്‍ സൈപ്ലസ് കോര്‍പറേഷന്‍ അസിസ്റ്റന്‍റ് സെയില്‍സ്മാന്‍ തസ്തികയില്‍ പി.എസ്.സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം. ഇതിെന്‍റ ഭാഗമായി ഡിപ്പോകളിലും വില്‍പനശാലകളിലും 10 വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തുവരുന്ന ദിവസവേതനക്കാരുടെ വിവരശേഖരണം തുടങ്ങിയതായി സിവില്‍ സൈപ്ലസ് അസിസ്റ്റന്‍റ് സെയില്‍സ്മാന്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.

റാങ്ക് ലിസ്റ്റ് നിലവിലിരിക്കേ ഡിസ്േപ്ല, പാക്കിങ് സ്റ്റാഫ് എന്ന പുതിയ തസ്തിക സൃഷ്ടിച്ചാണ് സ്ഥിരപ്പെടുത്തല്‍ നീക്കം നടത്തുന്നത്. നിലവിലെ റാങ്ക്ലിസ്റ്റ് കാലാവധി പൂര്‍ത്തിയാക്കിയ വയനാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണിത്.

സംസ്ഥാനത്ത് 2189 പേര്‍ക്ക് മാത്രമാണ് അഡ്വൈസ് മെമ്മോ ലഭിച്ചത്. 1273 പേര്‍ക്ക് നിയമനം നല്‍കി. മുഖ്യമന്ത്രിയുടെ നൂറ്ദിന കര്‍മപരിപാടിയില്‍ 2000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സ്ഥിരനിയമനക്കാര്‍ക്ക് പ്രയോജനമുണ്ടായില്ല. അതേസമയം, സൈപ്ലകോയില്‍ 7883 താല്‍ക്കാലിക തസ്തികയില്‍ നിയമനം നടത്തി. റാങ്ക് ലിസ്റ്റില്‍ നിന്നാകട്ടെ ഈ കാലയളവില്‍ 101 സ്ഥിരനിയമനമേ നടന്നുള്ളൂ.

തൃശൂര്‍ ജില്ലയില്‍ ഇതുവരെ അസിസ്റ്റന്‍റ് സെയില്‍സ്മാന്‍ റാങ്ക് ലിസ്റ്റില്‍ 93 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. റാങ്ക്ലിസ്റ്റ് കാലാവധി തീരാന്‍ അഞ്ചു മാസമേ ബാക്കിയുള്ളൂ. കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് 430 നിയമനങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തില്‍, അസിസ്റ്റന്‍റ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് സൈപ്ലകോ അസിസ്റ്റന്‍റ് സെയില്‍സ്മാന്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ ടി.എസ്. റഷീദ, കെ.വി. ഷിബിന്‍, പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടായ്മ പ്രതിനിധി കെ.കെ. റിജു എന്നിവര്‍ ആവശ്യപ്പെട്ടു.