ക്വാലാലംപുര്‍: മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയാനാണ് മലേഷ്യന്‍ രാജാവ് അല്‍-സുല്‍ത്താന്‍ അബ്ലുള്ള രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കോവിഡ് കേസുകള്‍ നിയന്ത്രണത്തിലായില്ലെങ്കില്‍ അടിയന്തരാവസ്ഥ നീട്ടാനും സാധ്യതയുണ്ട്.രാജ്യത്തെ ദൈനംദിനകാര്യങ്ങളെ അടിയന്തരാവസ്ഥ എങ്ങനെയാണ് ബാധിക്കുക എന്ന് അറിവായിട്ടില്ല.

എന്നാല്‍ പ്രധാനമന്ത്രിക്കു കാബിനറ്റിനും ചോദ്യം ചെയ്യാനാവാത്ത അധികാരങ്ങളാണ് അടിയന്തിരാവസ്ഥാ പ്രഖ്യാപനം വഴി ലഭിക്കുക. പ്രഖ്യാപനത്തോടെ മമലേഷ്യയിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി മുഹയ്ദ്ദീന്‍ യാസിന്‍ രാജാവിനോട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേസമയം, പ്രതിസന്ധിയിലായ സര്‍ക്കാരിനെ അധികാരത്തില്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് അടിയന്തരാവസ്ഥ നീക്കമുണ്ടായതെന്ന് ആരോപണമുണ്ട്.