വീട്ടമ്മയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി റോഡരികില്‍ തള്ളിയ കേസിലെ പ്രതി അറസ്റ്റില്‍. അടൂര്‍ ആനന്ദപ്പള്ളി കുറിയമുളയ്ക്കല്‍ വീട്ടില്‍ മധുസൂദനനാണ്(52) അറസ്റ്റിലായത്. കൊല്ലപ്പെട്ട അട്ടത്തോട് സ്വദേശിനിയായ സുശീലയുടെ (58) രണ്ടാം ഭര്‍ത്താവാണ് പ്രതി. 2 വര്‍ഷമായി ഇവര്‍ കുരമ്ബാല പറയന്റയ്യത്ത് സ്ഥലം വാങ്ങി വീടുവച്ചു താമസിക്കുകയായിരുന്നു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: ടാപ്പിങ് തൊഴിലാളികളായിരുന്ന ഇരുവരും 2 വര്‍ഷം മുന്‍പ് ളാഹ എസ്റ്റേറ്റില്‍ വച്ചു പരിചയപ്പെട്ടു.
തുടര്‍ന്ന് വിവാഹിതരായി. മധുസൂദനന്റെ പന്നിവിഴയിലെ വീട് വിറ്റു കുരമ്ബാലയില് താമസമാക്കി. അട്ടത്തോട് പ്ലാന്റേഷന് കോര്‍പ്പറേഷനിലെ ജോലിയില്‍നിന്നു വിരമിച്ചപ്പോള്‍ സുശീലയ്ക്ക് ലഭിച്ച 3 ലക്ഷം രൂപയില്‍ നിന്നു 2 ലക്ഷം രൂപ ചെലവഴിച്ചു പറയന്റയ്യത്ത് സ്ഥലം വാങ്ങി. ബാക്കി തുകയെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കവും അടിപിടിയും പതിവായിരുന്നു.
ചൊവ്വാഴ്ച രാത്രി തര്‍ക്കത്തിനിടെ മധുസൂദനന് കമ്ബിയെടുത്ത് സുശീലയെ അടിക്കുകയും ടാപ്പിങ് കത്തി കൊണ്ട് കുത്തുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ സുശീല മരിച്ചെന്നുറപ്പായതോടെ, ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ ചാക്കില്‍ കെട്ടി തന്റെ ഓട്ടോറിക്ഷയില്‍ കുരമ്ബാല ഇടയാടിയില്‍ ജംക്ഷനു സമീപമുള്ള ഉപറോഡിന്റെ അരികില്‍ തള്ളി. 16ന് രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കാണുന്നത്. വിവരമറിഞ്ഞു പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
പൊലീസിന്റെ കൃത്യമായ അന്വേഷണത്തിന്റെ ഭാഗമായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ സംബന്ധിച്ച സൂചന ലഭിച്ചെന്നും ഇന്നലെ രാവിലെ പത്തോടെ അറസ്റ്റ് ചെയ്തെന്നും ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.