ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും വീണ്ടും ഒരേ വേദിയിൽ. നാളെ വൈകീട്ട് നടക്കുന്ന 12ാമത് ബ്രിക്സ് ഉച്ചകോടിയിലാണ് നരേന്ദ്ര മോദിയും ഷീ ജിൻപിംഗും വേദി പങ്കിടുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ വെർച്വലായാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഷീ ജിൻപിംഗും ഒരേ വേദി പങ്കിടുന്നത്. കഴിഞ്ഞ ആഴ്ച നടന്ന ഷാങ്ഹായി ഉച്ചകോടിയിലും ഇരു രാഷ്ട്ര തലവന്മാരും ഒന്നിച്ച് പങ്കെടുത്തിരുന്നു. അതിർത്തിയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ചൈനയ്ക്ക് ഉച്ചകോടിയിൽ ശക്തമായ താക്കീതാണ് പ്രധാനമന്ത്രി നൽകിയത്.