കോന്നി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് സിപിഎം ആക്രമണം നടത്തുമ്ബോള്‍ പൊലീസ് നിഷ്ക്രിയരായി നില്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. സിപിഎം നടത്തുന്ന ആക്രമണം നേതൃത്വത്തിന്‍്റെ അറിവോടെയാണെന്നും കോന്നിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. എല്ലാ സ്ഥലത്തും പൊലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച പ്രതികള്‍ നാട്ടില്‍ വിലസി നടക്കുകയാണ്. മാവേലിക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വീടു കയറി അക്രമിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
കാസര്‍ഗോഡ് യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്‍്റ് ശ്രീകാന്തിന്്റെ രണ്ട് കാലും സിപിഎമ്മുകാര്‍ വെട്ടി.പി.ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് അന്വേഷിക്കണം. അക്രമത്തിന് പല സ്ഥലത്തും എസ്ഡിപിഐയുടെ സഹായം സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദികളെ കൂട്ടുപിടിച്ചാണ് സിപിഎം ആക്രമണം അഴിച്ചുവിട്ടത്.ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപിയുടെ ഭാഗത്ത് നിന്നും ജനാധിപത്യ രീതിയില്‍ ചെറുത്ത് നില്‍പ്പുണ്ടാകുമെന്നും സുരേന്ദ്രന് പറഞ്ഞു.
പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപകമായി കൃത്രിമം നടക്കുന്നുണ്ട്. സീല്‍ ചെയ്ത കവറുകളിലല്ല പോസ്റ്റല്‍ വോട്ടുകള്‍ വാങ്ങിയത്. സിപിഎം ഉദ്യോഗസ്ഥര്‍ ബില്‍ഒമാരുടെ സഹായത്തോടെ വോട്ട് അട്ടിമറിക്കുകയാണ്. എത്ര പോസ്റ്റല്‍ ബാലറ്റ് അടിച്ചു, എത്രയെണ്ണം ഉപയോഗിച്ചു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കണം. ഇതിലെല്ലാം ദുരൂഹതയാണുള്ളത്. കഴിഞ്ഞ തവണ ബാലന്‍സ് വന്ന പോസ്റ്റലുകള്‍ കൗണ്ടറില്‍ വന്നിരുന്നു. വോട്ട് ചെയ്ത ബാലറ്റുകള്‍ മാറ്റി പുതിയവ വെക്കുകയാണ് ചെയ്തത്.
പോസ്റ്റല്‍ വോട്ടുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ടീമിനെ സിപിഎം ഉണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇതിനായി ട്രെയിനിംഗ് ഉണ്ടായിരുന്നു. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണം.തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചില വാര്‍ഡുകളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തരം കൃത്രിമം നടന്നിരുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു.