ആലപ്പുഴ: കേരളം മാറി ചിന്തിക്കുന്നതിന്റെ സൂചനകളാണ് കേരളത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നത്. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും തണ്ണീര്‍ മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ജ്യോതിസ് പിഎസ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ചേര്‍ത്തല മണ്ഡലത്തിലാണ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. സിപിഐയിലെ പി പ്രസാദാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അരൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. സ്ഥാനാര്‍ഥിയുടെ സാധ്യതാ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ ബിഡിജെഎസിന്റെ ആദ്യസ്ഥാനാര്‍ഥി പട്ടികയായി. ആദ്യപട്ടികയില്‍ തുഷാര്‍ വെളളാപ്പള്ളിയുടെ പേരില്ല. വര്‍ക്കല അടക്കുമുള്ള ആറ് സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.‌ കൊടുങ്ങല്ലൂരിലെയും കുട്ടനാട്ടിലെയും സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. വര്‍ക്കലയില്‍ സജി എസ് ആര്‍എം ആണ് സ്ഥാനാര്‍ത്ഥി.