ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രമായ ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി വിക്ഷേപണം നാളെ നടക്കും. ഐസ്‌ആര്‍ഒ യുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപപമായ പിഎസ്‌എല്‍വിസി-51 ന്റെ കൗണ്ടര്‍ തുടങ്ങിക്കഴിഞ്ഞു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യവിക്ഷേപണം ഞായറാഴ്ച രാവിലെ 10.24 നാണ്. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ റോക്കറ്റിലെ പ്രധാന ഉപഗ്രഹം ബ്രസീലില്‍ നിന്നുള്ള ആമസോണിയ-1 ആണ്. ഇതിനോടൊപ്പം 18 ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ,ഭഗവത് ഗീതയുടെ ഇലക്‌ട്രോണിക് പതിപ്പ് എന്നിവയാണ് വിക്ഷേപണത്തില്‍ ശ്രദ്ധേയമാകുന്നത്. മോദിയുടെ ഫോട്ടോ, ഭഗവത് ഗീതയുടെ പകര്‍പ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയാണ് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നത്.സതീഷ് ധവാന്‍ സാറ്റലൈറ്റ് വഴിയാണ് ഇതെല്ലാം ബഹിരാക്ഷത്തേക്ക് കൊണ്ട് പോകുന്നത്.

ഇന്ത്യയുടെ ബഹിരാകാശ സ്ഥാപകന്മാരില്‍ ഒരാളായ പ്രൊഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. മൂന്ന് ശാസ്ത്രീയ പേലോഡുകളും ഇതിലുണ്ടാകും. ബഹിരാകാശ വികിരണം പഠിക്കുക , കാന്തിക മണ്ഡലം പഠിക്കുക , ലോ- പവര്‍- വൈഡ് -ഏരിയ ആശയ വിനിമയ ശൃംഖല പരീക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിലുണ്ടാകുക. ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രത്തിന്റെ ചെയര്‍പേഴ്സണ്‍ ഡോ.ആര്‍ ഉമാമഹേശ്വര്‍, ഡോ.കെ ശിവന്‍ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ താഴത്തെ പാനലില്‍ പതിച്ചിട്ടുണ്ട്.