വിജയ് ഹസാരെ ട്രോഫി: കേരളത്തിെന്‍റ ജയം മൂന്നു വിക്കറ്റിന്ബംഗളൂരു: ബാറ്റുകൊണ്ടും ബാള്‍ കൊണ്ടും വെളിച്ചപ്പാടായി നായകന്‍ സചിന്‍ ബേബിയും അഞ്ചു വിക്കറ്റിെന്‍റ മാസ്മരിക പ്രകടനവുമായി ശ്രീശാന്തും കളം വാണ ബംഗളൂരു മൈതാനത്ത് വിജയ് ഹസാരെ ട്രോഫിയില്‍ യു.പിക്കെതിരെ ജയം പിടിച്ച്‌ കേരളം. ഏഴു പന്ത് ബാക്കിനില്‍ക്കെയാണ് കേരളം മൂന്നു വിക്കറ്റ് ജയം സ്വന്തമാക്കിയത്. സ്കോര്‍: ഉത്തര്‍ പ്രേദശ് 49.4 ഓവറില്‍ 283 റണ്‍സിന് എല്ലാവരും പുറത്ത്. കേരളം 48.5 ഓവറില്‍ 284/7.

ആദ്യം ബാറ്റു ചെയ്ത ഉത്തര്‍പ്രദേശ് നിരയില്‍ പ്രിയം ഗാര്‍ഗ്, അഭിഷേക് ഗോസ്വാമി, ആകാശ് ദീപ് നാഥ് എന്നിവരുടെ അര്‍ധ സെഞ്ച്വറി ബലത്തില്‍ ഉത്തര്‍ പ്രദേശ് ഉയര്‍ത്തിയ 284 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ഒട്ടും പതറാതെ ബാറ്റുവീശിയായിരുന്നു കേരളത്തിെന്‍റ വിജയ യാത്ര.െഎ.പി.എല്‍ താരലേലത്തില്‍ ആര്‍ക്കും വേണ്ടാതെ പോയതിെന്‍റ കടം വീട്ടിയ പ്രകടനവുമായി ശ്രീശാന്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്ത്തിയപ്പോള്‍ യു.പി നിര താളം കണ്ടെത്താന്‍ വിഷമിച്ചു. 9.4 ഓവര്‍ എറിഞ്ഞ് 65 റണ്‍സ് വിട്ടുനല്‍കിയായിരുന്നു ശ്രീശാന്ത് അഭിഷേക് ഗോസ്വാമി, ആകാശ് ദീപ് നാഥ് എന്നിവരുള്‍പെടെ അഞ്ചു പേരെ മടക്കിയത്. തുടക്കം പിടിച്ചുനിന്ന യു.പിയുടെ അവസാന മൂന്നു വിക്കറ്റുകളും ശ്രീശാന്ത് സ്വന്തം പേരില്‍ കുറിച്ചു. സചിന്‍ ബേബി രണ്ടും ജലജ് സക്സേന, നീധീഷ് എന്നിവര്‍ ഓരോന്നും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളനിരയില്‍ വിഷ്ണു വിനോദ് ഏഴു റണ്‍സുമായി അതിവേഗം മടങ്ങിയെങ്കിലും റോബിന്‍ ഉത്തപ്പ 81 റണ്‍സെടുത്ത് കേരളത്തിന് മികച്ച തുടക്കം പകര്‍ന്നു. ദേശീയ താരം സഞ്ജു സാംസണ്‍ 29 റണ്‍സും ഗോവിന്ദ് 30ഉം റണ്‍സെടുത്തു. നായകന്‍ സചിന്‍ ബേബി 76 റണ്‍സുമായി അവസാനം വരെ പൊരുതി. 48ാം ഓവറില്‍ സചിന്‍ ബേബി മടങ്ങിയെങ്കിലും ജലജ് സക്സേനയും (31) നിധീഷും (13) ചേര്‍ന്ന് ടീമിനെ വിജയത്തിലേക്കു നയിച്ചു. മുഹമ്മദ് അസ്ഹറുദ്ദീന്‍ ഒറ്റ റണ്ണുമായി കരണ്‍ ശര്‍മക്ക് വിക്കറ്റ് നല്‍കി.

ജയത്തോടെ കേരളം വിലപ്പെട്ട നാലു പോയിന്‍റുകള്‍ സ്വന്തമാക്കി.