ഋഷിരാജ് സിങ്ങ് ഐപിഎസിന്റെ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശിപ്പിക്കും. രാഷ്ട്രത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ കുട്ടികള്‍ക്കുള്ള പങ്ക് മുന്നില്‍കണ്ട് അവര്‍ക്കു വേണ്ടിയെഴുതിയ പുസ്തകമാണിത്. വൈകും മുന്‍പേ എന്നാണ് പുസ്തകത്തിന്റെ പേര്. കുട്ടികളെ നാളത്തെ രാജ്യപൗരന്മാരാക്കാന്‍ പ്രാപ്തരാക്കുന്നതിനു വേണ്ടി രക്ഷിതാക്കള്‍ എപ്രകാരമായിരിയ്ക്കണമെന്ന് നിര്‍ദേശങ്ങള്‍ നല്കുകയും ചതിക്കുഴികള്‍ തിരിച്ചറിയാനുള്ള സൂചനകള്‍ നല്കുകയും ചെയ്യുന്ന പുസ്തകമാണിത്. ഔദ്യോഗിക ജീവിതത്തിനിടയില്‍ കാണാനും കേള്‍ക്കാനും ഇട വന്ന വിവിധ ദുരനുഭവങ്ങളും അവയിലേക്ക് വ്യക്തികള്‍ എത്തിച്ചേരാനുള്ള കാരണങ്ങളും ഇതില്‍ വിവരിച്ചിരിക്കുന്നു. ഇത്തരത്തില്‍, ഋഷിരാജ് സിംങ് ഐ.പി.എസ് തൂലിക ചലിപ്പിച്ച ഈ പുസ്തകം അദ്ദേഹത്തിന്റെ ആത്മകഥാനുഭവം കൂടിയാകുന്നു.

ലഹരിയുടെ പ്രലോഭനങ്ങളിൽ പെട്ടു പോകാതെ സമ്മർദ്ദങ്ങളില്ലാതെ പഠിക്കാനും ബാല്യകൗമാരങ്ങൾ ആസ്വദിക്കാനും വിദ്യാർത്ഥി സമൂഹത്തെ നേർവഴിക്ക് നടത്താനും ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാനും സഹായിക്കുന്ന ഒരു അമൂല്യപുസ്തകമാവും :വൈകും മുമ്പേ:

ഞാൻ അനുഭവിച്ച ഒരു പാട് കാര്യങ്ങളുണ്ട് അന്നും ഇന്നും എന്നും സമൂഹനന്മയ്ക്ക് വേണ്ടി മാത്രമേ പ്രവർത്തിച്ചിട്ടുള്ളു ആരുടെ മുന്നിലും തല താഴ്ത്തി നിൽക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല ഞാൻ നിന്ന ഡിപ്പാർട്ട്മെന്റു
കളിൽ ഒരു പാട് നല്ല നല്ല പരിഷ്കാരങ്ങൾ ഞാൻ കൊണ്ടുവരാൻ പരിശ്രെമിച്ചിട്ടുണ്ട്. അതു കൊണ്ട് ഈ പുസ്തകം രക്ഷിതാക്കൾക്കും അധ്യാപകർക്കും വളരെ പ്രയോജനപ്പെടും.
2021 ഫെബ്രുവരി 20 ന് വൈകീട്ട് 4 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ്. പ്രകാശനം ചെയ്യുന്നത്. ഏറ്റുവാങ്ങുന്നത്‌. മന്ത്രി ടി.പി.രാമകൃഷ്ണൻ പങ്കെടുക്കുന്ന പ്രമുഖർ ഉണ്ണി ബാലകൃഷ്ണൻ മാതൃഭൂമി ന്യൂസ്, MPഎം.വി ശ്രേയാംസ് കുമാർ, പ്രൊഫ.സി രവീന്ദ്രനാഥ്, വി.എസ്. ശിവകുമാർ, Dr. വിശ്വാസ് മേത്ത ഐ എ എസ്, വി.പി ജോയ് ഐ എ എസ് എ സി എസ്, ലോക്നാഥ് ബെഹ്റ ഐ പി എസ്, ശ്രീ ഋഷിരാജ് സിംങ്ങ് ഐ പി എസ് നന്ദിയും രേഖപ്പെടുത്തും.