തിരുവനന്തപുരം: വിശ്വാസത്തിെന്റയും അഴിമതി ആരോപണങ്ങളുടെയും പരീക്ഷണം മറികടന്ന എല്‍.ഡി.എഫ് സര്‍ക്കാറിന് പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ കണ്ണീരില്‍ കാലിടറുന്നു. ഇടതുനേതാക്കളുടെ പിന്‍വാതില്‍, ബന്ധു നിയമന ന്യായീകരണവും സമരത്തോടുള്ള ആക്ഷേപവും കൂടി ആയതോടെ പ്രതിപക്ഷത്തിന് പുതിയൊരു തെരഞ്ഞെടുപ്പ് അജണ്ടകൂടി സമ്മാനിച്ച പ്രതീതിയായി.
10 ലക്ഷം യുവാക്കള്‍ക്ക് ജോലി വാഗ്ദാനം നല്കി അധികാരത്തില്‍ വന്ന സര്‍ക്കാറിന് മുന്നിലാണ് ഉദ്യോഗാര്‍ഥികളുടെ സമരപരമ്ബര അരങ്ങേറുന്നത്. ഇൗ ഭരണകാലത്തെ പി.എസ്.സി നിയമനത്തിെന്റയും സ്ഥിരപ്പെടുത്തുന്ന കരാര്‍ നിയമനങ്ങളുടെയും കണക്കുകള്‍ വാര്‍ത്തസമ്മേളനത്തില്‍ നിരത്തിയ മുഖ്യമന്ത്രി തന്നെയാണ് പതിവുപോലെ പ്രതിരോധത്തിന് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ പ്രതിപക്ഷം സമരത്തില്‍ കണ്ണിചേരാതെ നിന്നതോടെ സമരം രാഷ്ട്രീയപ്രേരിതമെന്ന് ആക്ഷേപിക്കാനാകാതെ ഭരണപക്ഷം കുഴഞ്ഞു. പിന്‍വാതില്‍ നിയമന, സ്ഥിരപ്പെടുത്തല്‍ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഒാരോന്നായി പുറത്തുവിടുകയും റാങ്ക് ലിസ്റ്റുകാരുടെ സമരം ശക്തമാകുകയും ചെയ്തതോടെ കടന്നാക്രമണവുമായി പ്രതിപക്ഷം രംഗത്തെത്തി. സമരത്തിെന്റ രാഷ്ട്രീയബന്ധത്തെ കുറിച്ചുള്ള സി.പി.എം നേതാക്കളുടെ ആക്ഷേപം വസ്തുത നിരത്തിയുള്ള ഉദ്യോഗാര്‍ഥികളുടെ ചോദ്യത്തിന് മുന്നില്‍ തകര്‍ന്നു. ഉദ്യോഗാര്‍ഥികളുടെ സമരത്തിെന്റ വികാരഭരിതമായ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞതോടെ സര്‍ക്കാറിെന്റ വാദങ്ങള്‍ ദുര്‍ബലമായി.
യു.ഡി.എഫ് സര്‍ക്കാറിെന്റ കാലത്തെ കടുംവെട്ട് തീരുമാനവും നിയമന വിവാദവും വോട്ടാക്കി അധികാരത്തില്‍ വന്ന എല്‍.ഡി.എഫും ഇക്കാര്യത്തില്‍ ഒട്ടും ഭിന്നമല്ലെന്ന് വ്യക്തമായത് തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്ക ഇടതുപക്ഷത്തിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം അടിത്തറയാക്കി വികസന അജണ്ട സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടിരിക്കെയാണ് യുവജനങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വിചാരണ വിധേയമാകുന്നത്. െഎശ്വര്യകേരള യാത്ര സമാപിക്കാനിരിക്കെ ഉദ്യോഗാര്‍ഥികളുടെ സമരം ഉയര്‍ത്തി തരംഗം സൃഷ്ടിക്കാന്‍ യു.ഡി.എഫിന് കഴിയുന്നുണ്ട്. വികസനനേട്ടം വിശദീകരിച്ച് തെരഞ്ഞെടുപ്പ് അജണ്ട സൃഷ്ടിക്കാന്‍ പുറപ്പെട്ട എല്‍.ഡി.എഫിെന്റ ഇരു ജാഥാ കാപ്റ്റന്മാര്ക്കും വിവാദങ്ങള്‍ക്ക് മറുപടി പറയേണ്ട സ്ഥിതിയുമായി.