മുംബൈ: അയ്യായിരം രൂപക്ക് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ ഡോക്ടര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. രഹസ്യവിവരത്തെതുടര്‍ന്ന് വിറാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. രക്ഷപ്പെടുത്തിയ കുഞ്ഞിനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.
ബുധനാഴ്ച വിറാറിലെ ബസ് ഡിപ്പോക്ക് സമീപമാണ് സംഭവം. കുഞ്ഞിനെയും പണവും കൈമാറുന്നതിനിടെയാണ് രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ ഉള്‍പ്പെടെ അറസ്റ്റിലായത്. കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുഞ്ഞിനെ ഏജന്‍റിന് വില്‍ക്കുകയാണോ അതോ കുട്ടികളില്ലാത്ത ദമ്ബതികള്‍ക്ക് നേരിട്ട് കൈമാറുകയാണോ എന്ന കാര്യവും അന്വേഷിച്ചുവരികയാണെന്ന് വിറാര്‍ പൊലീസ് അറിയിച്ചു. ഐ.പി.സി, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തു.