കൊച്ചി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഞായറാഴ്ച കൊച്ചിയിലെത്തും. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ സമയക്രമമടക്കം വിശദാംശങ്ങള്‍ വ്യാഴാഴ്ച ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമാകും. നിയമസഭ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി സംസ്ഥാനത്ത ബി.ജെ.പി നേതാക്കളുമായി ആശയവിനിമയം നടത്തുമെന്നും സൂചനയുണ്ട്. ഇക്കാര്യം ആദ്യമായി ‘റിപ്പോര്‍ട്ടര്‍ കേരള’യാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

ഞായറാഴ്ച രാവിലെ ചെന്നൈയിലെ പരിപാടിയില്‍ പങ്കെടുത്തശേഷം വൈകീട്ട് നാല് മണിയോടെയാകും കൊച്ചിയില്‍ പ്രധാനമന്ത്രി പെങ്കടുക്കുന്ന പരിപാടികള്‍ എന്നാണ് സൂചന. 6000 കോടി ചെലവിട്ട് കൊച്ചി റിഫൈനറിയില്‍ നടപ്പാക്കുന്ന പ്രൊപ്പലീന്‍ ഡെറിവേറ്റീവ്സ് പെട്രോകെമിക്കല്‍ പ്രോജക്ട്, എറണാകുളം വാര്‍ഫില്‍ 25.72 കോടി ചെലവില്‍ കൊച്ചി തുറമുഖ ട്രസ്റ്റ് നിര്‍മിച്ച അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനല്‍, ഷിപ്യാര്‍ഡ് പരിശീലന കേന്ദ്രമായ വിജ്ഞാന്‍ സാഗര്‍ കാമ്ബസിലെ പുതിയ മന്ദിരം, കൊച്ചി തുറമുഖത്ത് നവീകരിച്ച കോള്‍ ബെര്‍ത്ത് എന്നിവയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രിക്ക് നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍. പ്രധാനമന്ത്രിയുടെ സൗകര്യവും കോവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് റിഫൈനറി പരിസരത്ത് ഒരുക്കുന്ന ഒറ്റ ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം. 2019 ജൂണിലാണ് മോദി അവസാനമായി കേരളം സന്ദര്‍ശിച്ചത്.